Featured

അമ്മയുടെ അന്ത്യചുംബനം; നടന്ന് പോയ തേജ് മടങ്ങിയെത്തിയത് ചേതനയറ്റ്

News |
Feb 15, 2022 05:29 PM

നാദാപുരം : ഏവരുടെയും പ്രിയപ്പെട്ട മിടുക്കനായ കുട്ടിയുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട് . അച്ഛൻ്റെ നാടായ കക്കട്ടിലെയും അമ്മ വീടായ വളയത്തെയും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും മരണം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് നടന്ന് പോയ തേജ് ദേവ് മടങ്ങിയെത്തിയത് ചേതനയറ്റ ശരീരവുമായി... ആ രംഗം കാണാനാവാതെ എല്ലാവരും വിങ്ങിപ്പൊട്ടി. അമ്മയും അച്ഛനും കുഞ്ഞനുജനും നൽകിയ അന്ത്യചുംബനം ഏറ്റുവാങ്ങി ആ ആറാം ക്ലാസുകാരൻ ആറടി മണ്ണിലേക്ക് മടങ്ങി.

മരുന്ന് മരണമായെത്തിയപ്പോൾ പൊലിഞ്ഞത് പന്ത്രണ്ടുകാരൻ്റെ ജീവൻ. കുടുംബത്തെയും നാടിനെയും തീരാ ദു:ഖത്തിലാഴ്ത്തി തേജ് ദേവ് മടങ്ങി. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. കക്കട്ട് വട്ടോളി സംസ്കൃതം സ്ക്കൂൾ പരിസരത്തെ പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ് ദേവാണ് കുത്തിവെപ്പിനെ തുടർന്ന് മരിച്ചത്.


കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് ചേർന്ന് വിധഗ്ത സംഘമാണ് പോസ്റ്റ് മോർട്ടത്തിന് നേതൃത്വം നൽകിയത്. നാദാപുരത്തെ ഹെൽത്ത് സെൻ്റെറിൽ കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരനാണ് ചികിത്സക്കിടെ മരിച്ചത്.

ചികിത്സയിലെ പിഴവെന്ന ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാണ്. കൃത്യമായ പ്രോട്ടോക്കോൾ അനുവരിച്ച ചികിത്സയാണ് നൽകിയതെന്നും ഇൻജെക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ അലർജിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.


കഫക്കെട്ടിന് തേജ് ദേവ് കഴിഞ്ഞ ദിവസം നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം കുറയാത്തതിനാൽ ഇന്നലെ രാവിലെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു.

ദേഹം നീല നിറമാവുകയും ചെയ്തു. ഉടൻ കുട്ടിയെ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.


ഇഞ്ചെക്ഷൻ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധു രാജൻ പറഞ്ഞു. എന്നാൽ ആൻറിബയോട്ടിക്ക് ടെസ്റ്റ് ഡോസ് നൽകിയപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും അതുകൊണ്ടാണ് മരുന്ന് നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

thej dev body was buried in the yard of the house this evening

Next TV

Top Stories