എടച്ചേരി: ഇരു വാഹനങ്ങളുടെയും അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ്. എടച്ചേരി അപകടത്തിൽ പരിക്കേറ്റത് ഒട്ടോറിക്ഷയിൽ സഞ്ചരിച്ച വളയത്തെ മൂന്ന് അംഗ കുടുംബത്തിനും ഓട്ടോ ഡ്രൈവർക്കും.
വടകര- നാദാപുരം സംസ്ഥാനപാതയിൽഎടച്ചേരിയിലാണ് ടിപ്പർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്.
വളയം കുറുവന്തേരി പുഴുങ്ങലേരി അബ്ദുള്ള (62), ഭാര്യ ആയിഷ(55), മകൻ സിനാൻ(14), ഓട്ടോഡ്രൈവർ കുറുവന്തേരി എലിക്കുന്നുമ്മൽ മുനീർ (47) എന്നിവർക്കാണ് പരിക്കേറ്റത്.
എടച്ചേരി പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരുടെയും ഓട്ടോഡ്രൈവറുടെയും പരിക്ക് സാരമുള്ളതിനാൽ ഓർക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കിലെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ടിപ്പർലോറിയുടെ ഡ്രൈവറുടെവശത്തെ ഗ്ലാസും മഡ്ഗാഡും തകർന്നനിലയിയിലാണ്.
Excessive speed; The family of Valayam was injured in the Edachery accident