നാദാപുരം: മരാമത്ത് പ്രവർത്തികൾക്ക് ഹൈക്കോടതി വിലക്ക് വാർത്ത നിഷേധിച്ചു പഞ്ചായത്ത് പ്രസിഡൻറ്. ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് പ്രവർത്തികൾക്കെല്ലാം ഹൈക്കോടതി വിലക്കേർപ്പെടുത്തി എന്ന വാർത്ത ശരിയല്ലെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു.
വിവിധ വാർഡുകളിലെ അഞ്ച് പ്രവർത്തികൾ. (വാർഡ് ഏഴിലെ വള്ളിയാടൻ ചാലിൽ- കക്കാട്ടു മീത്തൽ റോഡ്), വാർഡ് 3 (ചാത്തോട്ട് മുക്ക് ആനാണ്ടി റോഡ്), വാർഡ് 5 (കുഴിമഠം വാഴയിൽ റോഡ്), വാർഡ് 18 (കമ്മ്യൂണിറ്റി ഹാൾ- മലയിൽ ലക്ഷംവീട് റോഡ്), വാർഡ് 19 ലെ (തട്ടാറത്ത് സ്രാമ്പി റോഡ്). റീടെണ്ടറിൽ വെച്ചപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 10% വരെ അധികം ക്വാട്ട് ചെയ്തത് കാരണം അവ വീണ്ടും ടെൻഡർ ചെയ്യാൻ ബോർഡ് ഐക്യകണ്ഠേന തീരുമാനിച്ചതാണ്.
തങ്ങളുടെ ടെൻഡർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാർ നിർബന്ധം പിടിച്ചപ്പോൾ അതിനു പഞ്ചായത്ത് വഴങ്ങിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് കരാറുകാർ പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതാണ്. ഈ പ്രവർത്തികൾ തൽക്കാലം ടെൻഡർ ചെയ്യരുതെന്ന ഉത്തരവ് മാത്രമാണുണ്ടായത്.
എസ്റ്റിമേറ്റ് നിരക്കിലും അതിനേക്കാൾ കുറച്ചും ധാരാളം പ്രവർത്തികൾ ഈ വർഷം തന്നെ കരാറുകാർ നാദാപുരം പഞ്ചായത്തിൽ ഏറ്റെടുത്തിട്ടുണ്ട്. നാടിന്റെ പണം വെറുതെ ചെലവഴിക്കെണ്ടെന്ന നിലപാട് മാത്രമേ പഞ്ചായത്ത് കൈകൊണ്ടിട്ടുള്ളൂ. കോടതി ഉത്തരവ് പരിശോധിച്ച് പ്രവർത്തി നടത്താൻ ആവശ്യമായത് ചെയ്യുന്നതാണെന്ന് പ്രസിഡണ്ട് വ്യക്തമാക്കി.
The news is wrong; Village Panchayat President VV Muhammadali said that the news that the High Court has banned renovation works is wrong