നാദാപുരം : ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച ലഫ്‌സിനയുടെ മൃതദേഹം ഏഴ് മണിയോടെ നാട്ടിലെത്തിച്ചു.
പുലർച്ചെ 5.30ന് കണ്ണൂർ ഏർപ്പോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭർതൃവീടായ മുള്ളമ്പത്തിനടുത്തെ തിനൂരിലേക്ക് എത്തിച്ചു. ഒൻപത് മണിയോടെ ഖബറടക്കും.
ദോഹയിൽ താമസ സ്ഥലത്ത് കുളിമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയിലാണ് വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) യെ കണ്ടെത്തിയത്. ഇലക്ട്രിക്ക് ഹീറ്ററിൽ നിന്ന് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചതാണ് അപകട കാരണമെന്നാണ് പറയുന്നത്.
ഇവരുടെ ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു.കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Within a short time, including the grave; The village bursts into tears at the sight of Lafsina's unconscious body