Jan 16, 2025 09:45 PM

നാദാപുരം : ( nadapuramnews.in ) വളയത്ത് തൂങ്ങിമരിച്ച യുവ സൈനികൻ സനലിന്റെ സംസ്കാര ചടങ്ങുകൾ അല്പസമയം മുൻപ് പൂർത്തിയായി. ഒന്നരയോടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയ മൃതദേഹം രണ്ടരയോടെ വീട്ടിൽ പൊതുദർശനത്തിനായിഎത്തിച്ചു .

ഇന്ന് രാവിലെയാണ് വളയം താനിമുക്ക് സ്വദേശിയായ സനൽ കുമാറിനെ വീടിൻ്റെ മുൻവശത്തെ സൺസൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ചത്.

പുലർച്ചെ നാലേമുക്കാലിന് അമ്മയുടെ കരച്ചിൽ കേട്ട് അയൽ വാസികൾ എത്തിയപ്പോഴാണ് സനലിന്റെ മരണം സമീപവാസികൾ അറിഞ്ഞത് .

അപ്രതീക്ഷിതമായ സനലിന്റെ വിയോഗത്തിൽ ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും ഞെട്ടി .


കരസേനയുടെ മദ്രാസ് റെജിമെൻറിൽ 10 യൂനിറ്റ് അംഗമാണ് സനൽ. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. വിവാഹിതനായ ശേഷം സനൽ അസ്വസ്ഥനായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ദാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മാനസിക സമ്മർദ്ദത്തിൽ ദീർഘകാലമായി അവധിയിലായതിനാൽ സൈന്യത്തിൽ തിരികെയെത്താൻ ആവശ്യപ്പെട്ട് ഇന്നലെ സനൽ കുമാറിൻ്റെ വീട്ടിൽ വളയം പൊലീസ് എത്തിയിരുന്നു.

അവധിയിലായിരുന്ന സനൽ ഇന്ന് തിരിച്ചുപോവാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് മരണം.


കാശ്മീരിലേക്കാണ് സ്ഥലം മാറ്റം കിട്ടിയത്. ജോലിക്ക് ഹാജരാകാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് അതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.

വടകര ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽകൃഷ്‌ണൻ, ബി ജെ പി മേഖല സെക്രട്ടറി എം ബി രാജൻ, ബി ജെ പി മണ്ഡലം പ്രസിഡണ്ട് വിനീഷ് ആർ പി, സി പി എം ഏരിയ സെക്രട്ടറി മോഹൻദാസ്, ജില്ലാ കമ്മറ്റി അംഗം പി പി ചത്തു , ലോക്കൽ സെക്രട്ടറി കെ എം ദാമോദരൻ, പ്രണവം അച്ചംവീണ് സെക്രട്ടറി ഷാജി പി സി , പ്രസിഡണ്ട് നിഥിൻ കൃഷ്ണ എ പി , ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

#Young #soldier #Sanalkumar #hometown #cremation #complete

Next TV

Top Stories