നാദാപുരം : കല്ലാച്ചിയിൽ മത്സ്യ വില്പന സംസ്ഥാന പാതയോരത്ത്. മത്സ്യവിതരണ തൊഴിലാളികൾ പെരുവഴിയിലായതിനിടയിൽ മാർക്കറ്റ് അറ്റകുറ്റപണി ഇഴഞ്ഞു നീങ്ങുന്നു.
പൊതു ജനവും ദുരിതത്തിൽ. മത്സൃ മാർക്കറ്റ് വൃത്തിഹീനമായതിനെ തുടർന്ന് അടച്ചു പൂട്ടിയതിന് ശേഷം ഒരു മാസം തികയാകാറായിട്ടും മാർക്കറ്റിൻ്റെ പണി പൂർത്തിയാകാത്തതിൽ വ്യാപക പ്രതിഷേധം. ടൗണിലെ പ്രധാന കേന്ദ്രങ്ങളിൽ വെച്ചാണ് ഇപ്പോൾ മത്സ്യവിൽപ്പന നടക്കുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതെ, വൃത്തിഹീനമായ രീതിയിലാണ് മാർക്കറ്റ് പ്രവർത്തിച്ചത്. ഡി.വൈഎഫ്.ഐയുടേയും വാർഡ്മെമ്പർ നിഷയുടെയും നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് മത്സ്യ മാർക്കറ്റിൽ നിന്നും ചെമ്മീൻ വാങ്ങിയ വീട്ടമ്മയുടെ മരണം.
ചെമ്മീൻ കഴിച്ചതുകൊണ്ടാണ് മരിക്കാനിടയായ തെന്നും ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് താൽക്കാലികമായി അടപ്പിച്ച മാർക്കറ്റ് പിന്നീട് തുറന്നില്ല. സ്വകാര്യ വ്യക്തി ഓവുചാൽ മണ്ണിട്ട് നികത്തിയ തിനെ തുടർന്നാണ് മാർക്കറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നതെന്ന പരാതിയുണ്ട്.
പത്തിലേറെ മത്സ്യ സ്റ്റാളുകളും, മൂന്ന് ചിക്കൻ സ്റ്റാളും, ഒരു ബീഫ് സ്റ്റാളും .ഒരു മട്ടൻ സ്റ്റാളും, പച്ചക്കറി കടയുമാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.
മഴക്കാലപൂർവ ശുചീകരണവും, രോഗപ്രതിരോധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ മത്സJമാർക്കറ്റ് അടിയന്തിമായി പണി പൂർത്തീകരിച്ച് മത്സൃ വിൽപ്പന മാർക്കറ്റിൽ വെച്ചുതന്നെ പുനരാരംഭിക്കണമെന്നാണ് കച്ചവടക്കാരുടേയും, നാട്ടുകാരുടേയും ആവശ്യം.
Fisheries on the highway; Market repairs are creeping up